Total Pageviews

Saturday, October 30, 2010

ഇ-മെയിലില്‍ വന്ന ഹൃദയം.....(കഥ)

                      ഓര്‍ക്കുട്ടില്‍ അപരിചിതമായ ഒരു ഫ്രെണ്ട്സ് റിക്വസ്റ്റ് വന്നു കിടക്കുന്നു. ഒരു ജി .കെ .... ആ പേര് എവിടെയോ ഉടക്കി. ഇന്‍വിറ്റെഷനില്‍ 'അറിയുമോ' എന്ന് മാത്രം എഴുതിയിരിക്കുന്നു. സാധാരണയായി പരിച്ചയമില്ലതവരെ ഫ്രെണ്ട് ആക്കാറില്ല. എന്നാലും ആപേര് മനസ്സില്‍ ഉടക്കിയത് കൊണ്ട് ആടിക്കളയാമെന്നു വിചാരിച്ചു.  വല്ല  ശല്യവുമാനെങ്കില്‍   റിമൂവ് ചെയ്താല്‍ മതിയല്ലോ. പലരുടെയും വിചാരം വിവാഹിതരായ പെണ്‍കുട്ടികള്‍ ഓര്‍കുട്ടില്‍  വരുന്നത് മോശമാണെന്നാണ്. ആദ്യമൊക്കെ റിക്വസ്റ്റ് അയക്കുന്നവരെ ആഡ് ചെയ്യുമായിരുന്നു. പക്ഷെ, ഒരു പ്രാവശ്യം ചാറ്റുമ്പോള്‍ അറിയാം ആ ഓര്‍ക്കുഞ്ചരന്‍റെ മനസ്സിലിരുപ്പ്. അതുകൊണ്ടിപ്പോള്‍ ആരോടും ചറ്റാറില്ല. ഓര്‍ക്കുട്ടില്‍ കയറിയാല്‍ വന്ന സ്ക്രാപ്പുകള്‍ക്ക് മറുപടിയഴക്കും. പിന്നെ റീടെഴ്സ്  ആന്‍ഡ്‌ റായിട്ടെര്ഴ്സ്   എന്ന കംമ്മ്യുണിറ്റിയില്‍ പോയി എന്തെങ്കിലും എഴുതുകയോ വായിക്കുകയോ ചെയ്യും  അത്രമാത്രം.  എന്നാലും വെറുതെ ഒരു ആകാംഷ ജി. കെ ആരാണെന്നറിയാന്‍. വെറുതെ പോയി പുള്ളിയുടെ പ്രൊഫൈലില്‍ നോക്കി. ഫ്രെണ്ടായി വേറെ ആരെയും ആഡ് ചെയ്തിട്ടില്ല. മൈ ആല്‍ബത്തില്‍ ക്ളിക്കിച്ചു. അതെ താന്‍ പ്രതീക്ഷിച്ച ആള്‍ തന്നെ. ജി.കെ എന്ന ഗോപി കൃഷ്ണന്‍. ഓര്‍ക്കുട്ടില്‍ നിന്നിറങ്ങി ഓര്‍മ്മക്കുട്ടില്‍ പരതി. 
                       കോളേജിലെ പഴയ വണ്‍വേ  പ്രേമം.  അന്ന് ജി. കെ യായിരുന്നു ആര്‍ട്സ് ക്ലബ്‌ സെക്രടറി. എഴുത്തുകാരന്‍., പ്രാസംഗികന്‍ വെള്ളമുണ്ടും, വെള്ള  ഷര്‍ട്ടുമിട്ടല്ലാതെ ജി. കെയെ കണ്ടിട്ടില്ല ഞാന്‍.  തന്നെക്കാള്‍ ഒരു വര്‍ഷം സീനിയര്‍ ആയിരുന്നു അവന്‍. എന്നാണ് തനിക്കവനോട് പ്രേമം തോന്നി തുടങ്ങിയത്. അതെ, അന്ന് ആര്‍ട്സ് ഡേ  ആയിരുന്നു.. അന്നെല്ലാ പെണ്‍കുട്ടികളും സാരി ഉടുത്തു കോളേജില്‍ എത്തണമെന്നയിരുന്നു നിര്‍ദേശം.     തനിക്കു സാരിയുടുത്ത് നല്ല പരിചയമില്ലായിരുന്നു. തിരിച്ചു പോകുമ്പോള്‍ ബസ്സില്‍ നല്ല തിരക്കായിരുന്നു. താന്‍ ഓടി വന്നതും ബസ്‌ വിട്ടതും ഒരുമിച്ചായിരുന്നു. ഓടിയപ്പോള്‍ സാരിയില്‍  തട്ടി വീഴാന്‍ പോയി. പെട്ടെന്ന് ബസ്സിന്‍റെ ഫുട്ബോര്‍ഡില്‍ നിന്ന ജി.കെ തന്നെ വലിച്ചു ബസിനുള്ളിലേക്ക് കേറ്റി.  അന്ന് രാത്രിയില്‍ മനസ്സിന് വല്ലാത്ത  ഒരു അസ്വസ്ഥത . പിന്നെയത് ജി.കെ യോടുള്ള ആരാധനയായി, പ്രേമമായി വളര്‍ന്നു. അവനെ കാണാന്‍ വേണ്ടി മാത്രം താന്‍ ലൈബ്രറിയില്‍ പോയി. ആര്‍ട്സ് ക്ലബ്ബില്‍ മെമ്പറായി. കൂടുതല്‍ വായിച്ചു.കഥകള്‍ എഴുതാന്‍ തുടങ്ങി. ജി.കെ പക്ഷെ ഒരിക്കല്‍ പോലും തന്നോട് മിണ്ടിയിട്ടില്ല. 
                                                       വിട്ടുപോയ വാക്കുകള്‍ ഇനിയെങ്കിലും പൂരിപ്പിക്കണം. ഓര്‍കുട്ടിനു നന്ദി. മുഖം കാണാതെ മോണിട്ടറില്‍ നോക്കി എന്തും തോന്യാസിക്കല്ലോ. അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന തിരക്കായതിനാല്‍ പിന്നെ 2 ദിവസം കഴിഞ്ഞാണ്  ഓര്‍ക്കുട്ടില്‍ തിരിച്ചെത്തിയത്‌. ഇനി സ്ക്രാപ്പ് വേണ്ടാ ചാറ്റ് തന്നെയാണ് സൗകര്യം. സംഗതി നേരിട്ടാവും. . ചീറ്റിംഗ് ഇല്ലാത്ത ചാറ്റിംഗ്. ഓണ്‍ലൈനില്‍ വരൂ എന്ന് സ്ക്രാപ്പ് അയച്ചപ്പോഴേക്കും ടെസ്ക്ടോപ്പിന്‍റെ  വലതു വശത്തെ ചാറ്റ് കോളത്തില്‍ ജെ.കെ യുടെ പച്ച സിഗ്നല്‍ കണ്ടു. മനസ്സിന് വല്ലാത്ത ഒരു വിറയല്‍ പോലെ. അന്നും അവന്‍റെ മുന്നിലെത്തിയാല്‍ താന്‍ വിറക്കുമായിരുന്നു.
ചോദ്യം ചെയ്യല്‍ തുടങ്ങി...
ജോലി?
ഡല്‍ഹിയില്‍ ഒരു മാഗസിനില്‍ .
എഴുത്ത്?
ഉണ്ട്.
കുടുംബം?
വിവാഹം കഴിച്ചില്ല. എന്തുകൊണ്ട് എന്ന് തനിക്കു ചോദിക്കാന്‍ തോന്നിയില്ല. ഒരു പക്ഷെ കൃഷ്ണ എന്ന ആ പെണ്‍കുട്ടി മറ്റാരെയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടാകും. താന്‍ പെട്ടെന്ന് മിണ്ടാതായതുകൊണ്ടാവം ചോദ്യാവലി തിരിച്ചായി.
നീയിപ്പോള്‍?
നാട്ടില്‍ അമ്മയുടെകൂടെ..
വിവാഹം?
 ഒരു മാസത്തെ ദാമ്പത്യത്തിനോടുവില്‍ പുള്ളി എന്നേക്കുമായി യാത്ര പറഞ്ഞു.
വീണ്ടും വിവാഹം കഴിക്കഞ്ഞതെന്തേ?
തോന്നിയില്ല.
ummmmm....അതിനറ്റത്ത് ഒരു എ കൂടിയുന്ടായിരുന്നെങ്കിലെന്നു കൊതിച്ചു പോയി.
ഇനി ചോദ്യം താനവാം. നാട്ടില്‍ പോകാറുണ്ടോ?
ഇപ്പോള്‍  നാട്ടിലാണ്.
ഞാന്‍ ഓര്‍ത്തു.മുന്‍പ് ഒരിക്കല്‍ ആ കോളേജിന്‍റെ  കാമ്പസ്സില്‍ താന്‍ പോയിരുന്നു.വെറുതെ. പണ്ടുണ്ടായിരുന്ന നാടന്‍ പൂന്തോട്ടം ഇല്ല. അവിടെല്ലാം കാട് പിടിച്ചിരിക്കുന്നു. ഉണങ്ങിയ കായകളിലും ,നൂലിലകളിലും ചവുട്ടി നടന്നപ്പോള്‍ കാല്‍ ചുവട്ടില്‍ നിന്നും കാലം പൊടിഞ്ഞു പൊയതു പോലെ. കെട്ടിടങ്ങളെല്ലാം മഞ്ഞ ചായമടിച്ചു പഴയത് പോലെയുണ്ട്. ചുവരുകളിലും മരത്തിലെ പോരലുകളിലും പരതി നോക്കി. എവിടെയെങ്കിലും....ഇല്ല എന്‍റെ പേര് ആരും എഴുതി വെച്ചിട്ടില്ല.നിന്‍റെ  പേരുമില്ല.  ആരോ മായ്ച്ചു കളഞ്ഞ പോലെ. അത് ശരിയല്ലല്ലോ. മടങ്ങും മുന്‍പ് ഹിസ്ടറി ഡിപാര്‍ട്ടുമെണ്ടിന്‍റെ  ചുവരില്‍ നിന്‍റെ പേര് വെറുതെ എഴുതി. ഒപ്പം ഒരു പ്ലസ് ഇട്ടു എന്‍റെ പേരും എഴുതി. പിന്നെ മായ്ച്ചു. നിനക്ക് ഇഷ്ട്ടപ്പെട്ടില്ലങ്കിലോ. ?എല്ലാം മറന്നതാണ് വീണ്ടും എല്ലാം ഓര്‍മ്മിപ്പിക്കാന്‍ ഇവന്‍ എന്തിനാണ് വന്നത്.? എന്തിനെന്നെ ഓര്‍ക്കുട്ടില്‍ തിരഞ്ഞു കണ്ടുപിടിച്ചു. വല്ലാത്ത സങ്കടം വന്നു.
നീയെന്താ മിണ്ടാത്തത്?
താന്‍ വീണ്ടും നിശബ്ദയായി.
enthupatti  ? u there ?nee ennu vilichathu ishtappettille.?
സങ്കടം മാഞ്ഞു . ഉള്ളിലാ പഴയ കുറുമ്പ് കാരിയുണര്‍ന്നു.
കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ തെറി വിളിക്കുകയാണോ?
അവന്‍ ചോദിച്ചു . തെറിയോ? എന്ത് തെറി?
U call me patti.
ayyo njan athalla udeshichathu.
ചോദിക്കണ്ടാന്നു വിചാരിച്ച ചോദ്യമാണ് എങ്കിലും അറിയാതെ ചോദിച്ചു പോയി. എന്തുകൊണ്ട് കല്യാണം കഴിച്ചില്ല?
വേണ്ടെന്നു വെച്ചു. ചാറ്റ് ഒരു നിമിഷം നിലച്ചു. പിന്നെ തുടര്‍ന്ന് ഞാന്‍ ചോദിച്ചു. ആരാണ് ആ നിര്‍ഭാഗ്യവതി കൃഷ്ണ?
അപ്പുറത്തുനിന്നും മിണ്ടാട്ടമോന്നുമില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ അക്ഷരങ്ങള്‍ വന്നു. പറയാം പിന്നീട്.
ഞാനിപ്പോള്‍ പോകുന്നു. കൃഷ്ണയെകുറിച്ചു ചോദിച്ചകൊണ്ട് പിനങ്ങിപോയതാണോന്നു   സംശയം തോന്നി.
പറയാന്‍ ബാകിവേച്ചതെന്താണ്?
നീ ഒരിക്കലെങ്കിലും അറിഞ്ഞിരുന്നോ എന്‍റെ പ്രണയം. നീ പ്രസംഗിക്കുന്ന വേദികളില്‍ മുന്‍ നിരയില്‍ ഞാന്‍  ഇരുന്നു. ആരെക്കാളും ഒച്ചത്തില്‍ ഞാന്‍ കൈയ്യടിച്ചു. നിന്‍റെ വിഹാര കേന്ദ്രമായിരുന്ന ലൈബ്രറിയിലെ സന്തത സഹചാരിയായി ഞാനും മാറി. ഒരിക്കലെങ്കിലും നിന്‍റെ നോട്ടം എന്നിലെക്കെത്തുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. ആര്‍ട്സ് ടെയുടെ അന്ന് നമ്മുടെ കോളേജിലെ മാഗസിനില്‍ നിന്‍റെ കഥയടിച്ചു വന്നത് വായിക്കാന്‍ ഞാന്‍ ആര്‍ത്തിയോടെ കാത്തിരുന്നു. പക്ഷെ, അതില്‍ നീ പ്രണയിക്കുന്ന കൃഷ്ണയെ കുറിച്ചു വായിച്ചപ്പോള്‍ ഉള്ളില് വല്ലാത്ത  നൊമ്ബരം തോന്നി. അപ്പോള്‍ തന്നെ പ്രാണപ്രിയയായിരുന്ന നിഷയോടു താന്‍ പറയുകയും ചെയ്തു. 'ആരെയും ഞാന്‍ പ്രേമിക്കില്ലന്നു'. നിന്‍റെ കഥകളില്‍ കൃഷ്ണ മാത്രമായിരുന്നു. ചാറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ ഇതെല്ലം മറന്നു പോകും. അതുകൊണ്ട് മുഴുവന്‍ വരികളും ഡ്രാഫ്റ്റ്‌ ചെയ്തു. അപ്പോഴാണ്‌ പഴയ വീണ്ടു വിചാരമെത്തിയത്.കാലം ഇത്രയുമായി,ഇനിയത് പറയണോ?ഇനി അത് പറഞ്ഞാല്‍ ഒരുപക്ഷെ അവന്‍ ഈ കൂട്ടുകെട്ട് തന്നെ വേണ്ടാന്നു വെച്ചാലോ? പറയണ്ടേ? ഏതായാലും ഇതുവരെ കൊണ്ടുനടന്നതെല്ലാം അറിയിക്കാന്‍ ഇനിയൊരവസരം കിട്ടുമോ?
എന്താകും പ്രതികരണം.? രാത്രി വീണ്ടും മെയില്‍ നോക്കി. മെയിലും സ്ക്രാപ്പും, ഒന്നുമില്ല. ഓര്‍ക്കുട്ടില്‍ സ്ക്രാപ് അയച്ചു. ചോദ്യചിഹ്നങ്ങളിട്ടു. ഒന്നിനും മറുപടിയില്ല. എവിടുന്നോ വന്നു കുറെ ഓര്‍മ്മകള്‍ തന്നു അവന്‍ എങ്ങോട്ടോ പോയി. 2 ആഴ്ചക്ക് ശേഷം ഒരു മെയില്‍ വന്നു അവന്‍റെ. തുറക്കാതെ നോക്കിയിരുന്നു. വിറയ്ക്കുന്ന മനസ്സോടെ തുറന്നു.
മീര,
       ഞാന്‍ വിവാഹം കഴിക്കഞ്ഞത് എന്താണെന്ന് നീ ചോദിച്ചു. കൃഷ്ണ ആരാണെന്നും നീ ചോദിച്ചു. ഒരിക്കലെങ്കിലും നീയത് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്‍റെ ഉള്ളിലെ കൃഷ്ണ നീ തന്നെയായിരുന്നു. നീ നടക്കുന്ന വഴികളില്‍ നീ കാണാതെ എത്ര തവണ ഒളിച്ചു നിന്നു നിന്നെ ഞാന്‍ നോക്കിയിട്ടുണ്ട്. അന്ന് നീ സാരിയുടുത്ത് ഓടിവന്നു കയറിയത് എന്‍റെ മനസ്സിലെക്കായിരുന്നു. എത്ര രാത്രികള്‍ ഉറങ്ങാതെ നിനക്ക് വേണ്ടി പ്രേമ ലേഖനങ്ങള്‍ എഴുതി ഞാന്‍. നിനക്ക് തരാന്‍ പേടിയായിരുന്നു. നീ കോളേജില്‍ മറ്റു കൂട്ടുകാരോട് കുസൃതി കാട്ടി നടന്നപ്പോള്‍ എന്നെ നീ കണ്ടില്ലാന്നു നടിച്ചു. എന്നോട് മിണ്ടാന്‍ നിനക്ക് സമയമില്ലായിരുന്നു. ഒടുവില്‍ ഞാന്‍ നിന്നോട് അത് തുറന്നു പറയാന്‍ ആര്‍ട്സ്ടെയുടെ അന്ന് നിന്ടരുകില്‍ വന്നപ്പോള്‍ നിന്‍റെ കൂട്ടുകാരിയോട് നീ പറയുന്നത് ഞാന്‍ കേട്ട് 'നീ ആരെയും പ്രേമിക്കില്ലന്നു'  ഞാന്‍ നിനക്കെഴുതിയ പ്രണയലേഖനവുമായി തിരിച്ചു പോന്നു. ഇപ്പൊ ഞാനിതു നിന്നോട് തുറന്നു പറയുന്നതെന്തിനെന്നറിയോ?    നാളെ എന്‍റെ ഹൃദയത്തിന്റെ വാല്‍വിന് ഒപെറെഷന്‍  ആണ്. ഇനി നമ്മള്‍ ഒരിക്കല്‍ കൂടി കണ്ടുമുട്ടുമോയെന്നറിയില്ല. എങ്കിലും എന്‍റെ ഹൃദയം ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു. ഞാന്‍ തിരിച്ചു വന്നാല്‍ എന്‍റെ ഹൃദയത്തോടൊപ്പം നിന്‍റെ ഹൃദയവും നീ എനിക്ക് സമ്മാനിക്കുക. പ്രാര്‍ത്ഥിക്കുക.  
സ്നേഹപൂര്‍വ്വം
ജി.കെ  


മനസ്സിലാകെ ഒരു വിറയല്‍ പോലെ...ഇതല്ലേ താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്..പക്ഷെ,അവന്‍ ഇനി ഈ കൃഷ്ണയെ കാണാന്‍ വരുമോ? വരും.. അവന്‍ സമ്മാനിച്ച ഹൃദയത്തെ കെട്ടിപ്പിടിച്ചുകൊണ്ട് അവള്‍ അനങ്ങാതെ കിടന്നു.

Monday, October 18, 2010

എന്ത് തോന്നുന്നു....?

നിങ്ങള്‍ക്ക്‌ ഈ വീഡിയോ കണ്ടിട്ട് എന്ത് തോന്നുന്നു...? എന്‍റെ ഒരു പ്രീയപ്പെട്ട സുഹൃത്ത് മെയില്‍ ചെയ്തു തന്നതാണീ വീഡിയോ. ഇത് കണ്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ തന്നെയോ ഇത്? എങ്ങനെ വിശ്വസിച്ചു നാം നമ്മുടെ പെണ്‍കുട്ടികളെ കേരളത്തിന്‌ വെളിയിലേക്ക് പഠിക്കാന്‍ അയക്കും? ഇവരെയെല്ലാം പ്രണയ കുരുക്കില്‍ പെടുത്തിയാവം ഈ അവസ്ഥയില്‍ എത്തിച്ചത്. ഇത് കാണുമ്പോള്‍ നാം വിചാരിക്കും ഇതൊന്നും നമ്മുടെ കുട്ടികള്‍ക്ക് സംഭാവിക്കില്ലന്നു. പക്ഷെ ഒന്നോര്‍ക്കുക നാളെ ഇത് നമ്മുടെ കുട്ടികള്‍ക്കും സംഭവിക്കാം. പ്രണയം ഒരിക്കലും മോശമായ ഒരു കാര്യമല്ല. പക്ഷെ, പെണ്‍കുട്ടികളെ.... പ്രനയിക്കുന്നതിനു മുന്‍പ് ആ ആള്‍ അതിനു യോഗ്യനാനോന്നു ആദ്യം മനസിലാക്കുക. അയാളെക്കുരിച്ചും നന്നായി അന്വേഷിക്കുക. ഓരോ ചുവടും മുന്നോട്ടു വെക്കുമ്പോള്‍ സൂക്ഷിക്കുക. കാരണം മുന്നില്‍ പടുകുഴിയായിരിക്കും നിങ്ങള്‍ക്ക്‌ വേണ്ടി ഒരുക്കിയിട്ടുണ്ടാവുക....!

Watch Malayali Girls Trapped Mysore

തിരകള്‍

അലറി കുതിക്കുന്നു തിരകള്‍... തലതല്ലി ചാകുന്നു തിരകള്‍....
കടലിന്‍റെയൂറ്റമോ തിരകള്‍തന്‍ മോഹമോ തകരുന്നതീ തീരഭൂവില്‍  ?
അരവയര്‍ കഞ്ഞിക്കു വകതേടി അലയുന്നു കടല വില്‍ക്കുന്നോരാ പയ്യന്‍.
അരുമയാം പെങ്ങളും, അമ്മയും കൂരയില്‍ അവനെയും കാത്തിരുപ്പല്ലോ.
പതിനാലു തികയാത്ത പെണ്‍കൊടി പതിവുപോല്‍ പൂമാല വില്‍ക്കാന്‍ നടപ്പൂ...
ഒരു മാലയെങ്കിലും വിട്ടോഴിഞ്ഞില്ല..എന്ത് ദയനീയമാവളുടെ ഭാവം....
നിര യൌവ്വനത്താല്‍  മദിക്കുന്ന മൂന്നുപേര്‍ അവളെ കൈകാട്ടി വിളിപ്പൂ
നിരമോദമോടവല്‍ ആരഞ്ഞു " പുതുപുത്തന്‍ മലര്‍മാല എത്രവേണം സാര്‍"...?
"ഒരുമാലയും വേണ്ട നിന്നെമാത്രം മതി " കരവലയങ്ങായ് ചുറ്റും...
ചിറകടിക്കാന്‍ പോലുമാവാത്ത പ്രാവിനെ കഴുകന്മാര്‍ കൊത്തിവലിച്ചു.
ഒരു ദീന രോദനം കേട്ടില്ലയോ നിങ്ങള്‍? കടലേ തിരകളെ ചൊല്ലൂ....
ഇല്ലിനി ഒന്നുമേ ചൊല്ലുവാനില്ലിനി തിരകളും പിന്‍വാങ്ങിടുന്നു....!!

Saturday, October 16, 2010

ജീവിതം

                         നമ്മള്‍ എന്തിനു വേണ്ടി ഈ ഭൂമിയില്‍ ജീവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാവരും ഒരുമിച്ചു കൂടി സന്തോഷവും, ദുഖവും പങ്കുവെച്ചു ഒരുനാള്‍ വിട്ടു പിരിഞ്ഞു പോകുന്നു. സത്യം പറയട്ടെ എന്‍റെ കാഴ്ചപ്പാടില്‍ ഒരു വട്ട പൂജ്യമാണീ ജീവിതം...!


ജനനമരണ യാഥാര്‍ത്യങ്ങള്‍ക്കിടയിലെ വ്യര്‍ത്ഥ നാടകമീ ജീവിതം...
സുഖ,ദുഖമിതില്‍ വിഭിന്ന മുഖങ്ങള്‍.. മതിയും, മനവും തേരാളികള്‍...
ശൂന്യമം ആശതന്‍ മഥനത്തില്‍ വഴ്വിട്ടു പായുന്നോരശ്വമെന്‍ ജീവിതം ...
കരയുന്ന, ചരിക്കുന്ന കൊമാളിയാം മനുഷ്യന്‍റെ കഥയില്ലാ കഥയാണീ ജീവിതം...
ആര് നല്കിയതിന്നു നിന്‍ ചേതന..? ആരെടുത്തത്തിന്‍റെ  ചേതന..?  
ആര്‍ക്കറിയാം ! എല്ലാം വിദൂര സത്യങ്ങള്‍ മാത്രം...!

രാധ


പുരാണ കഥാപാത്രങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ കഥാപാത്രമാണ് രാധ. പ്രണയത്തിനു ലോകത്തെ ഏറ്റവും വലിയ മാതൃകയാണ് രാധാകൃഷ്ണ പ്രണയം. കണ്ണന് വേണ്ടി ആത്മാവും ശരീരവും  അര്‍പ്പിച്ചവളാണ് രാധ. കണ്ണന്‍ ചെറിയ കുസൃതികള്‍ കാട്ടി നൊമ്പരപ്പെടുത്തുമ്പോഴും, വേണുഗാനത്തിന്‍ അലയടികള്‍ മാത്രം കേള്‍പ്പിച്ചു കൊണ്ട് അകലെയെവിടെയോ മറഞ്ഞിരിക്കുമ്പോഴും, നീലകടമ്പിന്‍റെ ചോട്ടില്‍ കണ്ണനെ മാത്രം ധ്യാനിച്ച് കാതിരുന്നവലാണ് രാധ. മറ്റു ഗോപികമാരോടൊപ്പം രാധയെ മറന്നു കണ്ണന്‍ ഉല്ലസിക്കുമ്പോള്‍ രാധ പരിഭവിച്ചു മാറി നിന്നിട്ടുണ്ടാവം. ഏതൊരു പെണ്‍കുട്ടിയെയും പോലെ. അത് കണ്ണനോടുള്ള   സ്നേഹക്കൂടുതലാണെന്ന് കണ്ണന് അറിയാമായിരിക്കും. നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ പിന്നെ ആ രാധക്ക് എന്ത് സംഭവിച്ചു എന്ന്? ഭാഗവതത്തില്‍ പറയുന്നത് കണ്ണനെക്കള്‍ മൂത്തതായിരുന്നു രാധ. അവള്‍ വിവാഹിതയായിരുന്നു എന്നൊക്കെയാണ്. ഒരുപക്ഷെ മധുരക്ക് പോയ ശേഷം കണ്ണന്‍ രാധയെ മറന്നു പൊയതുമാവം. നീലകടമ്പിന്‍ ചോട്ടില്‍ കണ്ണന്‍റെ കുഴല്‍ വിളി കേള്‍ക്കാന്‍ മാത്രം കൊതിച്ചു രാധയിരുന്നിട്ടുണ്ടാവം. രാധക്കെന്തു സംഭവിച്ചു എന്നത് ഉത്
തരം കിട്ടാത്ത ഒരു ചോദ്യമാണ് എനിക്കിന്നും..!

മഴ

                                മഴ എന്‍റെ പ്രീയപ്പെട്ട കൂട്ടുകാരിയാണ്. ഞാന്‍ മുന്‍പ് സൂചിപ്പിച്ച പോലെ മഴയോടുള്ള എന്‍റെ ഇഷ്ടത്തിന് അതിരില്ല. മഴ ചിലപ്പോള്‍ പ്രണയമാണ്, സംഗീതമാണ്, ദുഖമാണ്...അങ്ങനെ പല പല രൂപങ്ങളിലേക്കു മാറാനുള്ള കഴിവ് മഴക്കുണ്ട്. ബാല്യത്തിലെ പോലെ ഇപ്പോഴും മഴയത്ത് കടലാസുതോണി ഞാന്‍ ഒഴുക്കാറുണ്ട് അപ്പോള്‍ നമ്മള്‍ ബാല്യത്തിലേക്ക് തിരിച്ചു പോകുന്നതായി തോന്നും . നിങ്ങള്‍ വിശ്വസിക്കുമോ എന്നെനിക്കറിയില്ല എങ്കിലും പറയാം. ഒത്തിരി ടെന്‍ഷന്‍ തോന്നുന്ന സമയത്ത് മഴയത്തിറങ്ങി അല്‍പനേരം നിന്നു നോക്കു. നമ്മുടെ എല്ലാ ടെന്‍ഷനും ആ മഴയോടൊപ്പം ഒലിച്ചു പോകുന്നത് നമ്മുക്ക് അറിയാന്‍ സാധിക്കും. പക്ഷെ,ശീലമില്ലതോര്‍ക്ക്‌  പനിയും പിടിക്കും. പിന്നെ ദെ ഇവള്‍ പറഞ്ഞിട്ടാണെന്ന് പറയല്ലേ. വെറുതെ ഒന്ന് ചിന്തിച്ചു നോക്കു , നല്ല മഴയുള്ള സമയത്ത് ജനാലക്കരികില്‍ ഇരുന്നു മഴയുടെ സംഗീതം കേട്ടുകൊണ്ട് ചൂട് ചായ ഊതി കുടിക്കുന്നത്. ആലോചിക്കുമ്പോള്‍ തന്നെ വല്ലാതോരുന്മേഷം മനസ്സില്‍ നിറയുന്നില്ലേ? ചിലപ്പോഴൊക്കെ എനിക്ക് തോന്നും ഈ മഴ എനിക്ക് വേണ്ടി മാത്രമാണ് പെയ്യുന്നതെന്ന്. മഴയ്ക്ക് എന്നോട് മാത്രമേ എന്തൊക്കെയോ പറയാനുണ്ടെന്ന്. പിന്നെ ഒരു നിമിഷം കൊണ്ട് മനസ്സിലാകും ഈ മഴ എന്‍റെ മാത്രം സ്വന്തമല്ല. എന്നോട് മാത്രമേ ഈ മഴക്കൊന്നും പറയുവാനില്ലെന്നു. മഴയുടെ സംഗീതം അതുമൊരു പ്രത്യേക സുഖമാണ്  കേള്‍ക്കാന്‍.  ചിലപ്പോള്‍ വിഷാദ ഗാനമാനെങ്കില്‍ മറ്റു ചിലപ്പോള്‍ പ്രണയഗാനം ആയിരിക്കും. മഴയ്ക്ക് ചിലപ്പോള്‍ രൌദ്ര ഭാവം കൈവരിക്കാനും സാധിക്കും . ശരിക്കും എന്നെ പ്പോലെ തന്നെയാണീ മഴയും....!

Friday, October 15, 2010

എന്‍റെ കണ്ണന്‍



                               














                 ഞാന്‍ എന്തിനും, ഏതിനും ആദ്യമേ വിളിക്കുന്നത്‌ എന്‍റെ കണ്ണാ എന്നാണ്... ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ അങ്ങനെയായിരുന്നു. കൃഷ്ണനെ എന്‍റെ കളിക്കൂട്ടുകാരന്‍ ആയാണ് ഞാന്‍ കണ്ടിരുന്നത്‌. ഞങ്ങളുടെ വീടിനടുത്ത്  ഒരു ഇടിഞ്ഞു വീഴാറായ കൃഷ്ണന്‍റെ അമ്പലമുണ്ടായിരുന്നു. ആരും പൂജിക്കാനില്ല ആരും നോക്കാനുമുണ്ടായില്ല. അവിടെ വൈകുന്നേരങ്ങളില്‍ ഞാന്‍ പോയി  തിരി കത്തിക്കുമായിരുന്നു. അപ്പോള്‍ അവിടെ ഞാനും കണ്ണനും മാത്രമേ ഉണ്ടാകു.. ഞങ്ങളങ്ങനെ അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുമായിരുന്നു.. നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടാകാം എനിക്കല്‍പ്പം വട്ടുണ്ടോന്നു. അങ്ങനെ സംശയിച്ചാലും  പരാതി ഒന്നുല്ലട്ടോ ...

 
താമരപ്പൂവുകള്‍ കൂപ്പുന്ന കൈകളാല്‍ ശാരദ സന്ധ്യക്ക്‌ യാത്രയോതി...
അകലെയാ അംബരകോണിലും  നിന്നിതാ സുന്ദരന്‍ സൂര്യന്‍ തുടുത്തുപോയി. 
ആയിരം ദീപങ്ങള്‍ ആശതന്‍ ദീപങ്ങള്‍ ആകാശമാകെ തെളിഞ്ഞു വന്നു.
ഉള്ളിന്‍റെ ഉള്ളിലെ അല്ലലായ് ഞാന്‍ നടന്നമ്പലനടയില്‍ വന്നു നിന്നു.
വേദന പോക്കുവാന്‍ ആനന്ദമേല്ക്കുവാന്‍ കണ്ണന്‍റെ സന്നിധി തന്നെ ധന്യം,
എല്ലാമറിയുന്ന കണ്ണനോടെതും ഞാന്‍ ചൊല്ലേണ്ടതില്ലെന്നറിയമെന്നാല്‍...
എല്ലാം തരുന്നൊരു നന്മതന്‍ മുന്നിലെന്‍ ഇല്യായ്മയോതുന്നതെത്ര മോദം..!!

ബാല്യം

                     ഞാന്‍ എന്‍റെ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിട്ടുള്ളത് എന്‍റെ ബാല്യത്തിലാണ്.. ജീവിതത്തെ ക്കുറിച്ച് ഒരു ചിന്തയും  വേണ്ടാത്ത ആ ബാല്യം ഒരിക്കല്‍ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു....

മനമെങ്ങും കാര്‍ത്തിക ദീപം കൊളുത്തി ഞാന്‍ ഓര്‍മ്മതന്‍ ചെപ്പോന്നു പരതി....
മഞ്ഞിന്‍റെ തുള്ളികള്‍ വീണു തുടുതോരെന്‍  ഓര്‍മ്മതന്‍ പീലി ഞാന്‍ കണ്ടു.
ചാണകം മെഴുകിയ തറയിലെങ്ങോ എന്‍റെ ബാല്യത്തിന്‍ 'ഹരിശ്രീ' ഞാന്‍ കണ്ടു..   
കടലാസുതോണിമേല്‍ കാലം  കുറിച്ചിട്ട ബാല്യത്തിന്‍ സ്മൃതിയോന്നു നോക്കി ..
മയില്‍‌പീലി തുണ്ടിനെ ആകാശം കാണാതെ പുസ്തകതാളില്‍ ഒളിച്ചു വെച്ചു..
ഒരുനാള്‍ അത് പെറ്റു പെരുകുന്നതിനായ്  ഞാന്‍ പുസ്തകതാളില്‍ ഒളിച്ചു വെച്ചു..
ബാല്യത്തിന്‍ നടവഴിയോരത്തിലെല്ലാം അന്ന് ആമ്പലിന്‍ മണമായിരുന്നു.
മധുരമാം ഓര്‍മ്മ തന്‍ തുണ്ടുകള്‍ പരതി ഞാന്‍ എത്തിയ മാവിന്‍റെ ചോട്ടില്‍.
ചക്കരമാവിന്‍റെ ചോട്ടില്‍ നിന്നൊന്നു കണ്ണാരം പോത്താനും മോഹം 
അവിടെയ തണലില്‍ നിന്നെത്രയോ വട്ടം നാം മാമ്പഴം തിന്നു രസിച്ചു.
പിന്നെയാ പ്ലാവില തോപ്പിമേല്‍ കൈവെച്ചു കള്ളനും പോലീസുമായി 
വിസ്മൃതമാകയില്ലോന്നും ഒരിക്കലും അത്രമേല്‍ മധുരമുണ്ടിന്നും...!!    

അമ്മ

      എനിക്കാദ്യം പറയാനുള്ളത് എന്‍റെ മാതാപിതാക്കളെ കുറിച്ചാണ്.
അച്ചന്‍ എന്നും ഞങ്ങളുടെ മനസ്സിലെ ഒരു നൊമ്പരമാണ്. ജീവിതം ജീവിച്ചു തീരുന്നതിനു മുന്‍പേ പാതിവഴിയില്‍ ഇട്ടിട്ടു പോയി. അച്ച്ചനെപ്പറ്റി ഞാന്‍ കൂടുതലൊന്നും എഴുതുന്നില്ല. അമ്മയായിരുന്നു ഞങ്ങളുടെ വഴികാട്ടി. അമ്മയെക്കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് വാക്കുകള്‍ തീരില്ല. അമ്മയെപ്പറ്റിയാണ് എന്‍റെ ആദ്യ കവിത.

ദ്യമായെന്‍ നാവു കൊണ്ട് അമ്മയെന്നോതിയതെന്നോ ...?
ഇന്ന് ഞാന്‍ ഏറെ വളര്‍ന്നെങ്കിലും അമ്മക്കൊരു കൈക്കുഞ്ഞ് മാത്രം... 
ഹൃത്തിലെന്നുമെന്‍ അമ്മ തന്‍ പൂമുഖം അയാവിക്കായ്‌   ജ്വലിച്ചു നില്പ്പു.... 
എന്‍ നാവിലിപ്പോഴും അമ്മതന്‍ അമ്മിഞ്ഞപ്പാല്‍ രുചി തുളുമ്പി നില്‍പ്പൂ.. 
ശ്രീകോവിലിനുള്ളിലെ സ്വര്‍ണ്ണ വിഗൃഹമായ് ദേവിയായി ഞാനെന്നും ഭജിചിടുന്നു .... 

ചോദ്യങ്ങള്‍ വേണ്ട...

ഞാന്‍ ഇങ്ങനെയൊരു ബ്ലോഗ്‌ ഉണ്ടാക്കിയതെന്തിനെന്നു നിങ്ങള്‍ക്ക്‌ സംശയം തോന്നാം. എനിക്ക് ഒരു അസുഖമുണ്ട്. കവിതകളും, കഥകളും  എഴുതുന്നതാണ് എന്‍റെ അസുഖം. എന്‍റെ വെളിച്ചം കാണാത്ത ആ അക്ഷരങ്ങളെ വെളിച്ചത് കൊണ്ട് വരാനാണ് ഈ ഒരു സാഹസം. വല്യ ഗുണമൊന്നും കാണില്ല. എങ്കിലും വായിച്ചു നോക്കി അഭിപ്രായങ്ങള്‍ അറിയിക്കണേ... 

എന്നെ കുറിച്ചു പറയാം ‍...

ഞാന്‍ പറഞ്ഞു തുടങ്ങുന്നത് ആദ്യം എന്നെക്കുറിച്ചാണ്....  ഗ്രാമങ്ങളുടെ,പൂക്കളുടെ ,പൂമ്പാറ്റകളുടെ, ഭംഗിയും... കുട്ടികളുടെ കുസൃതികളും, മഴയുടെ  സംഗീതവും ഇഷ്ടപ്പെടുന്ന ഒരു സാധാരണ പെണ്‍കുട്ടി. 14 -10 -1984 ആയിരുന്നു എന്‍റെ മഹത്തായ ജനനം സംഭവിച്ചത്.  ഞാന്‍ കുട്ടിക്കാലം തൊട്ടേ കുസൃതിയായിരുന്നു... അതുകൊണ്ട് തന്നെ ഒത്തിരി തല്ലു കിട്ടിയിട്ടുണ്ട് അമ്മയുടെ കൈയ്യില്‍ നിന്നും. ആരോടും പെട്ടെന്ന് കൂട്ടുകൂടും . അത് നല്ലതാണോ മോശമാണോ എനിക്കറിയില്ല. കാരണം നല്ല ആളുകളെയും മോശം ആളുകളെയും  പെട്ടെന്ന് തിരിച്ചറിയാന്‍ എനിക്ക് സാധിക്കാറില്ല. ഏകാന്തത ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അല്പം വാശി കൂടുതലുള്ള കൂടത്തിലാണ്. അതുകൊണ്ട് തന്നെ എന്നോട് തെറ്റ് ചെയ്യുന്നവരോട് പെട്ടെന്ന് ക്ഷമിക്കാന്‍ എനിക്ക് സാധിക്കാറില്ല. പരമാവധി സത്യമേ പറയാവു എന്നാഗ്രഹിക്കുന്നു ഞാന്‍. എങ്കിലും നല്ലതിന് വേണ്ടി അല്പം കള്ളം പറയുന്നതില്‍ തെറ്റില്ല എന്നുള്ള കൂട്ടത്തിലാണ് ഞാന്‍. ഇപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം എനിക്ക്. ചുരുക്കി പറഞ്ഞാല്‍ ഒരു കത്തി. മനസ്സില്‍ തോന്നുന്നത് അതേപടി മുഖത്ത് നോക്കി തുറന്നുപറയാന്‍ ഒരു മടിയുമില്ല. അത് ഇഷ്ടമാണെങ്കിലും വെറുപ്പാണ് എങ്കിലും. പച്ചയാണ് ഇഷ്ടനിറം. അസൂയ തോന്നിയിട്ടുള്ളത് ഒത്തിരി മുടിയുള്ള പെണ്‍കുട്ടികളോട് മാത്രം.
എന്‍റെ ജീവിതത്തില്‍ ഏറെ ഞാന്‍ ഇഷ്ടപ്പെടുന്ന 3 കാര്യങ്ങളാണ്‌ മഴയും, കണ്ണനും,സംഗീതവും...
മഴയെക്കുറിച്ച് പറയന്‍ എനിക്ക് വാക്കുകളില്ല. അത്രയേറെ ഞാന്‍ മഴയെ സ്നേഹിക്കുന്നു. കളിവള്ളം ഒഴുക്കി നടന്ന ബാല്യത്തിനും , നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ട കൌമാരത്തിനും ഏകസാക്ഷി മഴ മാത്രമാണ്. മഴ ചിലപ്പോള്‍ എന്‍റെ മനസ്സ് പോലെയാണ്. ചിലപ്പോള്‍ ചാറ്റല്‍ മഴ പോലെ സന്തോഷിക്കും. മറ്റു ചിലപ്പോള്‍ പെരുമഴയായി കണ്ണീരോഴുക്കും. .. പിന്നെ പറയാനുള്ളത് എന്‍റെ കണ്ണനെ കുറിച്ചാണ്.. കണ്ണന്‍ എന്നും എന്‍റെ കളിക്കൂട്ടുകാരനായിരുന്നു..എന്‍റെ പ്രണയമായിരുന്നു.  എന്‍റെ ജീവിതത്തിലെ എല്ലാം ഞാന്‍ പങ്കുവെക്കുന്നത് ഭാഗവനോടാണ്... ഇന്നും അങ്ങനെ തന്നെ..... പിന്നെ സംഗീതം അതെന്‍റെ ആത്മാവിന്‍റെ ഭാഗമാണ്....ഇനിയും ഒത്തിരി എന്നെക്കുറിച്ച് പറയാനുണ്ട്. പക്ഷെ ഇനിയും എഴുതിയാല്‍ വായിക്കുന്ന നിങ്ങള്‍ക്ക്‌ ബോറടിക്കും.. അതുകൊണ്ട് ഇനി അടുത്ത പ്രാവശ്യം കാണാം...